തിരുവനന്തപുരം: സുഹൃത്തിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന യുവാവിന് ക്രൂരമർദ്ദനം. കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസിനാണ് മർദനമേറ്റത്. നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.
ഇന്നലെ രാത്രി മസ്താൻ മുക്ക് ജഗ്ഷനിൽ വച്ച് ബൈക്ക് തടഞ്ഞ് നിർത്തിയായിരുന്നു മദ്യപ സംഘത്തിന്റെ മർദനം. പ്രതികൾ വാഹനം തടഞ്ഞ് നിർത്തി താക്കോൽ ഊരിയെടുത്ത ശേഷം മർദ്ദിക്കുകയായിരുന്നു. മംഗലപുരം പൊലീസിൽ പരാതി കൊടുത്തിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്നുംആരോപണമുണ്ട്.
പരാതി നൽകാനെത്തിയ അനസിനെ സ്റ്റേഷൻ അതിർത്തി പറഞ്ഞ് കഠിനംകുളം – മംഗലാപുരം പൊലീസ് കൈയ്യൊഴിയുകയായിരുന്നു. സംഭവം വിവാദമായതോടെ മംഗലാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.