പാലക്കാട്: പെയിന്റിംഗ് തൊഴിലാളിയായ പാലത്തുറ സ്വദേശി വിജയനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രദേശത്തെ പൂവന്‍കോഴികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് യുവാക്കളുമായുണ്ടായ തര്‍ക്കമാണ് വിജയൻറെ കൊലയില്‍ കലാശിച്ചത്. മധുക്കര സ്വദേശി എസ്. ധനുഷ്(25), അറ്റ്‌ലാന്റിക് നഗറിലെ കോളേജ് വിദ്യാര്‍ത്ഥി ബിനാസ്(26), മലുമിച്ചാംപട്ടി എസ്.സാബിര്‍(24), പോത്തനൂര്‍ ഗുണേശ്വരപുരം ഹരിഹരന്‍(21), കോളേജ് വിദ്യാര്‍ത്ഥി സുഗരാപുരം സ്വദേശി ആര്‍.പരുത്തിവനിയ(22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്‌തു.
പ്രദേശത്തെ പൂവന്‍ കോഴികളെ സ്ഥിരമായി കാണാതാവുകയും ഇതിനെത്തുടര്‍ന്ന് ധനുഷും ബിനാസും വളര്‍ത്തുന്ന നായ്ക്കുട്ടിയെയും കാണാതായിരുന്നു. ഇതിന്റെ ഏപ്രിൽ ഇവര്‍ വിജയനുമായി തര്‍ക്കമുണ്ടാകുകയും വിജയനെ യുവാക്കള്‍ കൊലപ്പെടുത്തുകയുമായിരുന്നു