മലപ്പുറം: മലപ്പുറം എടവണ്ണ പഞ്ചായത്തിലെ കിഴക്കേ ചാത്തല്ലൂരിലെ ആമസോണ്‍ വ്യൂപോയന്റ് കാണാന്‍ പോയ സംഘത്തിലെ യുവാവ് കാല്‍വഴുതി കൊക്കയിലേക്ക് വീണ് മരിച്ചു. ചട്ടിപ്പറമ്പ് ചെറുകുളമ്പ് സ്വദേശി തോട്ടോളി ലത്തീഫി ന്റെ മകന് റഹ്മാനാണ് (19) മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേരും അറുപത്തടി താഴ്ച്ചയിൽ വീണു. ഇതിൽ നിലമ്പൂർ രാമംകുത്ത് സ്വദേശി അക്ഷയ്യെ (18) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്ഷയ്ക്ക് തലക്കും കൈകാലുകള്‍ക്കുമാണ് പരിക്ക്.
ഇന്നലെ വൈകുന്നേരം ആറോടെയാണ് അപകടം നടന്നത് .മല കയറാന്‍ പോകുമ്പോള്‍ തന്നെ പ്രദേശവാസികള്‍ അങ്ങോട്ടുപോകുന്നത് വിലക്കുകയും ശക്തമായ മഴയുള്ളതിനാല്‍ വഴുക്കിവീഴാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അത് വകവെക്കാതെ ചട്ടിപ്പറമ്പിൽ നിന്നെത്തിയ റഹ്മാനും സുഹൃത്തും മല സന്ദര്‍ശിക്കുന്നതിനിടയിൽ താഴേക്ക് വീഴുകയായിരുന്നു. മറ്റൊരു സംഘത്തിലായിരുന്ന അക്ഷയ് അപകടം കണ്ടയുടനെ ഓടിയെത്തി യുവാക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് മൂവരും 60 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണത്. റഹ്മാന്റെ സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപടമറിഞ്ഞ എടവണ്ണ, വണ്ടൂര്‍ പൊലീസും നിലമ്പൂര്‍ ഫയര്‍ഫോഴ്സും സന്നദ്ധസംഘടന പ്രവര്‍ത്തകരും നാട്ടുകാരും ഉടന്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിക്കുകയും രാത്രി എട്ടോടെ രണ്ടുപേരെയും രക്ഷപ്പെടുത്തി എടവണ്ണയിലെ സ്വകാര്യാശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും റഹ്മാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. റഹ്മാെന്റ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.