തിരുവനന്തപുരം : വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം 23 കാരി കാമുകനൊപ്പം ഒളിച്ചോടി. പുല്ലുവിള സ്വദേശിനിയായ യുവതിയാണ് പ്രവാസിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പൂവച്ചല്‍ സ്വദേശിയായ കാമുകനൊപ്പം പോയത്. യുവതിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയും തുടർന്ന് നടന്ന തിരച്ചിലിൽ യുവതിയെയും കാമുകനെയും കണ്ടെത്തുകയുമായിരുന്നു. ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഒപ്പം പോകാന്‍ വിസമ്മതിച്ച പെൺകുട്ടിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിക്കുകയായിരുന്നു.
രണ്ടാഴ്‌ച മുന്നെയാണ് ഇവരുടെ വിവാഹം ആർഭാടപൂർവ്വം നടന്നത്. എസ്.ബി.ഐ.യിലെ കളക്ഷന്‍ ഏജന്റായ യുവതി ഓഫീസില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയിട്ടാണ് കാമുകന്റെ കൂടെ പോയത്. പോകുമ്പോൾ സ്ത്രീധനമായി വീട്ടുകാര്‍ കൊടുത്ത 51 പവന്റെ ആഭരണങ്ങളും കാറും കൊണ്ടുപോയിരുന്നു.
കുറച്ച് ആഭരണങ്ങൾ പിതാവിന് തിരിച്ച് നൽകാമെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്.