യുവതിയുടെ മൃതദേഹം ക്വാറികുളത്തിൽ

Keralam News

വയനാട്: കൽപറ്റയിൽ വീട്ടമ്മയായ യുവതിയുടെ മൃതശരീരം ക്വാറികുളത്തിൽ. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്കുമാറിന്റെ ഭാര്യ മഞ്ജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആദ്യം കണ്ടത് സമീപവാസിയായ ഒരാളായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മടക്കിമലയിൽ താമസിക്കുന്ന അമ്മ സുഖമില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അതിനാൽ കൂട്ടിരിക്കാൻ പോകണമെന്ന് പറഞ്ഞു ഞായറാഴ്ച്ച വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു മഞ്ജു.

തുടർന്ന് കോഴിക്കോട് എത്തിയതായി മഞ്ജു സതീഷിനെ വിളിച്ച് അറിയിച്ചിരുന്നു. കോഴിക്കോട് മുറിയെടുത്ത് താമസിക്കുകയാണെന്നും തിങ്കളാഴ്ച്ച അമ്മയെയും കൊണ്ട് ഡോക്ടറിനെ കാണിക്കുമെന്നുമാണ് മഞ്ജു സതീഷിനെ വിളിച്ച് പറഞ്ഞത്. ഡോക്ടറിനെ കാണിച്ച് തിങ്കളാഴ്ച്ച ഉച്ചയ്ക് ശേഷം അവിടെനിന്നും തിരിക്കുമെന്നും മഞ്ജു പറഞ്ഞു. അനാൽ അതിനു ശേഷം മഞ്ജുവിന്റെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് മേപ്പാടി പോലീസിൽ അറിയിക്കുകയായിരുന്നു.

അന്വേഷണത്തിനിടെയാണ് മഞ്ജുവിന്റെ മൃതദേഹം ക്വാറികുളത്തിൽ നിന്നും കണ്ടെത്തിയത്. മഞ്ജുവിനെയെന്നു തോന്നിപ്പിക്കുന്ന ബാഗും ചെരുപ്പും സംഭവസ്ഥലത്തുനിന്നും കിട്ടിയെങ്കിലും മൊബൈൽ ഫോൺ കിട്ടിയിട്ടില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊടുത്തു വിട്ടു.