ഒന്നിലധികം പെൻഷനുള്ളവർക്ക് ഒരു പെൻഷന്റെ അലവൻസ് മാത്രമാക്കി ധനകാര്യ വകുപ്പ്

Keralam News

തിരുവനന്തപുരം: ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് കൊടുക്കുന്ന മറ്റ് അലവന്‍സുകള്‍ ഒരു പെന്‍ഷന് മാത്രമാക്കി ഒതുക്കി ധനവകുപ്പ്. മെഡിക്കല്‍ അലവന്‍സ്, ഉത്സവ ബത്ത, 80 വയസ്സിനു മുകളിലുള്ളവർക്കുള്ള സ്പെഷ്യൽ കെയര്‍ അലവന്‍സ്, തുടങ്ങിയയിൽ ഏതെങ്കിലും ഒന്നുമാത്രമേ പെൻഷൻ വാങ്ങുന്നവർക്ക് ലഭിക്കുന്നുള്ളുവെന്ന് പെന്‍ഷന്‍ ഡിസ്േബഴ്സിങ് അതോറിറ്റിയോട് ഉറപ്പാക്കാനും പറഞ്ഞിട്ടുണ്ട്.

ഇതുനോടൊപ്പം പി.എസ്.സി,ലോകായുക്ത, വിവരാവകാശ കമീഷന്‍, അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ തുടങ്ങിയ സമാന സ്ഥാപനങ്ങള്‍ ലഭ്യമാകുന്ന പെന്‍ഷന്‍ സ്പെഷല്‍ കാറ്റഗറി പെന്‍ഷന്‍ എന്ന രീതിയിലാവും പരിഗണിക്കുക.കുടുംബ – സംസ്ഥാന സര്‍വിസ് പെന്‍ഷൻ എന്നിവ ഒരുമിച്ച്‌ കിട്ടുന്നവർക്ക് മെഡിക്കല്‍ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ സര്‍വിസ് പെന്‍ഷന് മാത്രമായി ചുരുങ്ങും. ഇതേ രീതിയിൽ ഒന്നോ അതിൽ അധികമോ സ്പെഷല്‍ കാറ്റഗറി സര്‍വിസ് പെന്‍ഷനും ഇതേ വിഭാഗത്തിൽ കുടുംബ പെന്‍ഷനും ലഭിക്കുന്നവർക്കും ഒരു പെൻഷൻ അലവൻസ് മാത്രമാകും.

സംസ്ഥാന സര്‍വിസ് പെന്‍ഷന്‍-കുടുംബ പെന്‍ഷന്‍ എന്നിവയോടൊപ്പം ഒന്നോ ഒന്നിലധികമോ സ്പെഷല്‍ കാറ്റഗറി സര്‍വിസ് പെന്‍ഷനോ-കുടുംബ പെന്‍ഷനോ അതോറിറ്റി-സര്‍വകലാശാല, ബോര്‍ഡ്-കോര്‍പറേഷന്‍ തുടങ്ങിയവയില്‍ നിന്നുള്ള സര്‍വിസ് -കുടുംബ പെന്‍ഷനോ കൈപ്പറ്റുന്നവര്‍ക്ക് ഏതെങ്കിലും ഒന്നിൽ നിന്നു മാത്രം അലവന്‍സുകള്‍ ലഭ്യമാകും.സര്‍വകലാശാലകള്‍, ബോര്‍ഡ് കോര്‍പറേഷന്‍, അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് സര്‍വിസ് പെന്‍ഷനും കുടുംബ പെന്‍ഷനും ഒരുമിച്ച്‌ കെപ്പറ്റുന്നവര്‍ക്ക് ഏതെങ്കിലും ഒരു സ്ഥാപനത്തിലെ സര്‍വിസ് പെന്‍ഷന് അലവൻസ് കിട്ടുകയുള്ളു.

കുടുംബ പെന്‍ഷന്‍ ഒന്നിലധികം പേർ ഭാഗം വെയ്ക്കുന്നുവെങ്കിൽ, അതിന്റെ ഭാഗമായി ലഭിക്കുന്ന സ്പെഷല്‍ കെയര്‍ അലവന്‍സ് തുല്യമായി വീതിക്കണം. എന്നാൽ നിലവില്‍ സര്‍ക്കാര്‍ സേവനത്തിലുള്ള ജീവനക്കാരന് കുടുംബ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കിൽ സേവന കാലത്ത് അവര്‍ക്ക് ഇൗ അലവന്‍സുകള്‍ അനുവദിക്കരുത്.

വിരമിച്ച പാര്‍ട്ട്ടൈം അധ്യാപകര്‍, എയ്ഡഡ് മേഖലയിലെ പെന്‍ഷന്‍കാര്‍-കുടുംബ പെന്‍ഷന്‍കാര്‍, പാര്‍ട്ട്ടൈം പെന്‍ഷന്‍കാര്‍-കുടുംബ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാര്‍, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സനല്‍ സ്റ്റഫിലേക്ക് നേരിട്ട് നിയമനം ലഭിച്ചവര്‍ എന്നിവര്‍ക്ക് സ്പെഷല്‍ കെയര്‍ അലവന്‍സിന് അനുമതിയുണ്ട്. എന്നാൽ പുനര്‍നിയമനത്തിലുള്ള പെന്‍ഷന്‍കാര്‍, എ.െഎ.സി.ടി.ഇ, യു.ജി.സി, എം.ഇ.എസ് വിഭാഗങ്ങളില്‍ വരുന്ന പെന്‍ഷന്‍കാര്‍, പി.എസ്.സി, വിവരാകാശ കമീഷന്‍, ലോകയുക്ത, അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണല്‍ എന്നിവയിലെയും സമാന സ്ഥാപനങ്ങളിലെയും സേവനത്തിന് നല്‍കുന്ന സ്പെഷല്‍ കാറ്റഗറി പെന്‍ഷന്‍ എന്നിവക്ക് സ്പെഷല്‍ കെയര്‍ അലവന്‍സിന് അനുമതിയുണ്ടാവുകയുമില്ല