ശുചിമുറിയിൽ പ്രസവിച്ചു യുവതി; ചികിത്സാപിഴവെന്ന് കുടുംബം

Crime Keralam News

കുന്നംകുളം: ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ ചികിത്സാപിഴവ് കാണിച്ചു ആശുപത്രിക്കെതിരെ കേസെടുക്കണമെന്ന് കുടുംബം. ഞായറാഴ്ചയായിരുന്നു കുന്നംകുളം താലൂക്കാശുപത്രിയിൽ ആരോപണവിധേയമായ സംഭവം നടന്നത്.

ഓഗസ്റ്റ് ഒന്നിന് പ്രസവ തീയ്യതി പറഞ്ഞിരുന്ന യുവതിയെ വേദന കാരണം ഞായറാഴ്ച താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. അവധി ദിവസം ആയതിനാൽ ഡോക്ടർ അവിടെ ഉണ്ടായിരുന്നില്ല. വിളിച്ചു വിവരം പറഞ്ഞപ്പോൾ പ്രാഥമിക പരിശാധനകൾ നേഴ്സുമാർ നോക്കിക്കൊള്ളുമെന്നും പറഞ്ഞു.

വേദന മാറാൻ ഇൻജെക്ഷൻ കൊടുത്തതല്ലാതെ, ഇതെല്ലം സാധാരണയാണെന്ന് പറഞ്ഞു നേഴ്‌സുമാരും വേണ്ട വിധത്തിലുള്ള പരിചരണം കൊടുത്തില്ലയെന്നാണ് വീട്ടുക്കാർ പറയുന്നത്. വേദനയുള്ള യുവതിയെ ഇതേ അവസ്ഥയിൽ ആശുപത്രി ജീവനക്കാർ കോവിഡ് പരിശോധനയിടത്തേക്ക് 100 മീറ്റർ നടത്തിച്ചു കൊണ്ടുപോയെന്നും ആരോപിക്കുന്നുണ്ട്.

ശുചിമുറിയിൽ പ്രസവിച്ചതിനാൽ ഗുരുതരമായ അണുബാധയെ തുടർന്ന് കുഞ്ഞു ഇപ്പോഴും ഐസിയുവിലാണ്.