ഇങ്ങനെയാവരുത് ഒരു എംഎൽഎ: പരാതി പറഞ്ഞ് വിളിച്ച വിദ്യാർത്ഥിയോട് ദേഷ്യപ്പെട്ട് എംഎൽഎ മുകേഷ്

Keralam News

കൊല്ലം: വിദ്യാർത്ഥിയുടെ പരാതിക്ക് ചെവികൊടുക്കാതെ കയർത്തു സംസാരിച്ച് എംഎൽഎ മുകേഷ്. വളരെ മോശമായിട്ടാണ് പരാതി ബോധിപ്പിക്കാനുണ്ടെന്നു പറഞ്ഞു വിളിച്ച പത്താംക്ലാസ് വിദ്യാർത്ഥിയോട് എംഎൽഎ പ്രതികരിച്ചത്. എന്നാൽ അവസാനം വരെയും വിദ്യാർത്ഥിയോട് പരാതിയെന്തെന്നു ചോദിച്ചില്ല.

സമൂഹമാധ്യമങ്ങളിൽ മുകേഷുമായുള്ള ഫോൺ സംഭാഷണം പ്രചരിച്ചതോടെ ഒരുപാട് പേർ വിമർശനവുമായി രംഗത്തെത്തി. മീറ്റിങിനിടെ നിർത്താതെ ഫോൺ ച്യ്തതായിരുന്നു മുകേഷിനെ ക്ഷുഭിതനാക്കിയത്. താൻ അത്യാവശ്യമായൊരു മീറ്റിംഗിലിരിക്കെ എന്തിനാണ് ആര് തവണ നിർത്താതെ വിളിച്ചുകൊണ്ടിരുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് വിദ്യാർത്ഥിയുടെ മുകേഷ് ദേഷ്യപ്പെട്ടത്.

താൻ പാലക്കാട് നിന്നുമാണെന്നും കൂട്ടുകാരൻ നമ്പർ തന്നു വിളിക്കുന്നതാണെന്നും മറുപടി പറഞ്ഞപ്പോൾ പാലക്കാട് എംഎൽഎ ജീവനോടെ ഉള്ളപ്പോഴാണോ മറ്റു എംഎൽഎയെ വിളിക്കുന്നതെന്ന് ചോദിച്ചു. പാലക്കാട് എംഎൽഎയുടെ നമ്പർ തരാത്ത കൂട്ടുകാരെ ചെവികുറ്റി നോക്കി തല്ലണമെന്നും ഒറ്റപ്പാലത്തുള്ള കുട്ടിയോട് അവിടത്തെ എംഎൽഎ ആരെന്നും അത് അറിയില്ലെന്ന് പറഞ്ഞ കുട്ടിയെ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ചൂരൽ വെച്ച് അടുക്കുമായുന്നു എന്നും പറഞ്ഞു.

മാത്രമല്ല വിദ്യാർത്ഥി വിളിച്ചതെന്തിനാന്നെന്നു ഒരിക്കൽ പോലും ചോദിക്കാതെ അവിടത്തെ എംഎൽഎയുടെ പേര് കണ്ടുപിടിച്ച് ആളോട് കാര്യം പറയുകയും ആളെന്തു പറയുന്നു എന്ന് നോക്കിയതിനു ശേഷം തന്നെ വിളിച്ചാമതിയെന്നും പറഞ്ഞ് ഫോൺ വെക്കുകയായിരുന്നു.