ടോക്യോ ഒളിംപിക്സിൽ പുരുഷ വിഭാഗം 65 കിലോ ഗ്രാം ഫ്രീസ്റ്റൈയ്ല്‍ ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയ വെങ്കലം നേടി. ഇതോടെ ടോക്യോ ഒളിംപിക്സിലെ ആറാം മെഡൽ ഇന്ത്യ സ്വന്തമാക്കി. മൂന്ന് തവണ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയ കസാഖ്സ്ഥാന്റെ ദൗളത് നിയാസ്‌ബെകോവിനെ തോൽപ്പിച്ചാണ് ഈ ചരിത്ര വിജയം നേടിയത്. ബജ്‌റംഗ് എട്ടു പോയന്റുകൾ നേടിയപ്പോൾ ഒരു പോയന്റ് പോലും നേടാൻ കസാഖ് താരത്തിനായില്ല.
ഇറാന്‍ താരം മൊര്‍ത്തേസയെ ക്വാര്‍ട്ടറില്‍ മലര്‍ത്തിയടിച്ച് സെമിയിലെത്തിയ ബജ്‌റംഗ് മൂന്ന് തവണ ലോക ചാംപ്യനായ അസര്‍ബയ്ജാന്‍ താരം ഹാജി അലിയേവിനോട് തോൽവി സമ്മതിക്കുകയായിരുന്നു. ഇന്ത്യ ഗുസ്തിയിൽ നേടുന്ന രണ്ടാമത്തെ മെഡലാണിത്. ഇതിനു മുൻപ് 57-ാം കിലോ ഗ്രാം വിഭാഗത്തില്‍ രവികുമാര്‍ ദഹിയ വെള്ളി കരസ്ഥമാക്കിയിരുന്നു.
രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ ടോക്കിയോ ഒളിംപിക്സിൽ നേടിയിരിക്കുന്നത്. രവി കുമാറിനും ബജ്‌റംഗിനും പുറമെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളിയും ബോക്സിംഗില്‍ ലൊവ്ലിന ബോഗോഹെയ്ന്‍, ബാഡ്മിന്റണ്‍ താരം പി വി സിന്ധു, ഇന്ത്യയുടെ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്.