50 ഓളം വഞ്ചനാ കേസിലെ പ്രതി ഒമ്പതുവര്‍ഷത്തിന് ശേഷം പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി

Crime News

പെരിന്തല്‍മണ്ണ: കേരളത്തിലുടനീളം അമ്പതോളം വഞ്ചനാ കേസിലുള്‍പ്പെട്ട പ്രതിയെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി. പാലക്കാട് ചാഴിയാട്ടിരി സ്വദേശി അയ്യത്തുവളപ്പില്‍ എ.വി.സജിത്തിനെയാണ് പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സി. അലവിയും സംഘവും അറസ്റ്റ് ചെയ്തത്.
2015ല്‍ സജിത്ത് കറുകപുത്തൂര്‍ കുറീസ് എന്ന പേരില്‍ സ്ഥാപനം പെരിന്തല്‍മണ്ണയിലെ ഊട്ടി റോഡില്‍ നടത്തിയിരുന്നു.

ഈ സ്ഥാപനത്തിനെതിരെ നിക്ഷേപകര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.തുടര്‍ന്ന് പ്രതി വിദേശത്തേക്ക് കടന്നു കളയുകയായിരുന്നു. പ്രതി ഒമ്പതുവര്‍ഷത്തോളമായി വിദേശത്ത് ഒളിച്ച് താമസിച്ചു വരികയായിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ദിവസം സജിത്ത് വിദേശത്തു നിന്ന് തിരുവനന്തപുരം എയര്‍ പോര്‍ട്ട് വഴി നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സജിത്തിന് കേരളത്തിലുടനീളം വിവിധ പോലീസ് സേ്റ്റഷനുകളിലായി 50 ഓളം വഞ്ചനാ കേസുകളും വധശ്രമത്തിന് കേസും നിലവിലുണ്ട് .പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയതു. അന്വേഷണ സംഘത്തില്‍ സി. ഐ അലവി യെ കൂടാതെ ,എസ്.ഐ യാസിര്‍ ,എസ്.സി പി ഒ സക്കീര്‍ പാറക്കടവന്‍, സി പി ഒ മാരായ ഷാലു,കൃഷ്ണപ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്