നിസാമുദിൻ – തിരുവനന്തപുരം എക്സ്പ്രസിൽ മൂന്നു സ്ത്രീകളെ മയക്കി കിടത്തി കവർച്ച നടത്തി. ഇന്ന് പുലർച്ചെ നടന്ന സംഭവത്തിൽ ഒരാളെ റെയിൽവേ പോലീസ് അറസ്റ് ചെയ്യുകയും മറ്റു പ്രതികൾക്കായി അന്വേഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകൾ ഐശ്വര്യ, തമിഴ്നാട് സ്വദേശി കൗസല്യ എന്നീ മൂന്നു സ്ത്രീകളെ കവർച്ചക്കാർ മയക്കി കിടത്തിയാണ്. കോയമ്പത്തൂരിൽ വെച്ചാണ് ഇവർക്ക് മയക്കം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്.
റെയിൽവേ ജീവനക്കാരാണ് ബോധമില്ലാതെ കിടന്നിരുന്ന സ്ത്രീകളെ കണ്ടത്. ശേഷം സ്ത്രീകളെ റെയിൽവേ പൊലീസ് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഡൽഹി നിസ്സാമുദ്ദീനിൽ നിന്നും കായംകുളത്തേക്ക് വരുകയായിരുന്ന വിജയകുമാരിയുടെയും മകളുടെയും പക്കലുണ്ടായിരുന്ന പത്തു പവൻ സ്വർണവും ഇരുവരുടെയും മൊബൈൽ ഫോണുകളുമാണ് മോഷ്ടിച്ചത്. കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് വരുകയായിരുന്ന കൗസല്യയുടെ സ്വർണവും മോഷണം പോയിട്ടുണ്ട്. ഇവർ രണ്ടുപേരും വെവ്വേറെ ബോഗിയിലായിരുന്നു.
ഈ മൂന്നു സ്ത്രീകളും കോയമ്പത്തൂരിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചിരുന്നു. ഇതിനു ശേഷമാണ് ഇവർക്ക് ബോധക്ഷയം ഉണ്ടായതെന്നാണ് പോലീസിന്റെ അനുമാനം. നിസാമുദ്ധീൻ എക്സ്പ്രസിൽ പോലീസ് ഉണ്ടായിരുന്നില്ല.