കോഴിക്കോട്: കൊലക്കേസിൽ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയ കൊല്ലം സ്വദേശിയായ പ്രതി പോലീസ് പിടിയിലായി. കോഴിക്കോട് പൊറ്റമ്മലിലെ അഭിഭാഷകനായിരുന്ന ശ്രീധരക്കുറുപ്പിനെ 2001ല്‍ ഇരുമ്പ് വടി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് പോലീസ് കോഴിക്കോട് വെച്ച് അറസ്റ് ചെയ്തത്.
ഇതിനു മുൻപ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതിയില്‍ അപ്പീൽ സമർപ്പിക്കുകയും കോടതി പ്രതിയെ വെറുതെ വിടുകയുമായിരുന്നു. ശേഷം സർക്കാർ സുപ്രീംകോടതിയിൽ നൽകിയ പരാതിയിലാണ് പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ഇറക്കിയത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.