വിവാഹത്തിന് സമ്മതിച്ചില്ല; കാമുകിയെ തീകൊളുത്തി യുവാവും ജീവനൊടുക്കി

Crime India News

മൈസൂരു: വിവാഹത്തിന് സമ്മതിക്കാതിരുന്ന യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവും ജീവനൊടുക്കി. നഴ്‌സായ കാഞ്ചനയെന്ന യുവതിയെയാണ് കാമുകനായ ശ്രീനിവാസ് കൊലപ്പെടുത്തിയത്. രണ്ടു പേരും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹത്തിന് അഭ്യർത്ഥിച്ച ശ്രീനിവാസനോട് കുറച്ചു സമയം കൂടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

ശ്രീനിവാസ് ഒരു ട്രാക്ട‍ര്‍ ഡ്രൈവറായതിനാൽ കാഞ്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കില്ലായെന്ന് സുഹൃത്തുക്കൾ പറഞ്ഞു പേടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കാഞ്ചന വിവാഹത്തിന് കുറച്ചു സമയം കൂടെ ആവശ്യപ്പെട്ടത്തോടെയാണ് വിഷയം വഷളായത്. ഇയാൾ 3 മാസം മുൻപ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും എല്ലാത്തിലും നിന്ന് രക്ഷപ്പെട്ടതായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രിയിൽ നിന്നും കാഞ്ചനയെ അമ്മാവന്റെ കാറിൽ ശ്രീനിവാസ് തേറമ്പള്ളി തടാകത്തിലേക്ക് കൂട്ടികൊണ്ടു വന്നിരുന്നു. ഇവിടെ എത്തിയതിനു ശേഷം കാറിലെ എല്ലാ വാതിലുകളും അടച്ച് കയ്യിൽ കരുതിയിരുന്ന പെട്രോൾ രണ്ടുപേരുടെയും ശരീരത്തിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വാഹനത്തിൽ നിന്നും തീ വരുന്നത് കണ്ട് നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.