ലക്നൌ: ഉത്തര്‍പ്രദേശിലെ ബിജിനോര്‍ ജില്ലയിൽ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് നിലത്തടിച്ച് കൊന്നു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയായ മുഹമ്മദ് നാസിമിനെ അറസ്റ്റ് ചെയ്തു.
ഒന്നര വര്‍ഷം മുൻപ് വിവാഹിതരായ മുഹമ്മദ് നാസിം, മഹ്താബ് ജഹാൻ ദമ്പതികൾക്ക് എട്ട് മാസം പ്രായമായ മകളാണുണ്ടായിരുന്നത്. ഇവർ തമ്മിൽ എന്നും വഴക്കു കൂടുമായിരുന്നു. സംഭവം നടന്ന ജൂലൈ 31ന് ഭർത്താവുമായി വഴക്കിട്ട മഹ്താബ് തന്റെ വീട്ടിലേക്ക് പോയി. അന്ന് രാത്രി മദ്യപിച്ച് ഭാര്യ വീട്ടിലെത്തിയ നാസിം തന്റെ കുഞ്ഞിനെ വേണമെന്ന് പറഞ്ഞ് വാശിപിടിക്കാൻ തുടങ്ങി. ഇത് സമ്മതിക്കാതിരുന്നപ്പോൾ ഇരുവരും വീണ്ടും വഴക്കിടുകയും നിസാം കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തടിക്കുകയുമായിരുന്നു. കുട്ടി മരിക്കുന്നതുവരെ നിർത്താതെ നിലത്തടിക്കുകയായിരുന്നു.
മഹ്താബ് കുഞ്ഞിനെ ഉടനടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രൽക്ഷിക്കാൻ കഴിഞ്ഞില്ല. മഹ്താബ് നേരിട്ട് ഓഗസ്റ്റ് ഒന്നിന് പോലീസ് സ്റ്റേഷനിൽ പോയി ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുകയായിരുന്നു. ഇത് പ്രകാരം ഞായറാഴ്ച നിസ്സാമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.