കോഡൂര്‍ മങ്ങാട്ടുപുലത്തെ ദര്‍സ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

Breaking Local News

മലപ്പുറം: മാതൃപിതാവിന്റെ ഖബറടക്ക ചടങ്ങിനെത്തിയ ദര്‍സ് വിദ്യാര്‍ത്ഥി ആനക്കയം ചേപ്പൂര്‍ ഭാഗത്ത് പുഴയില്‍ ഒഴുക്കില്‍ പെട്ട് മരിച്ചു.
പാണ്ടിക്കാട് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന മാഞ്ചേരി കുരിക്കള്‍ ആസാദിന്റെ മകന്‍ അര്‍ഷക് എന്ന മുത്തു (23) ആണ് മരിച്ചത്.
കോഡൂര്‍ മങ്ങാട്ടുപുലം മഹല്ല് മസ്ജിദിലെ ദര്‍സ് വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തോളമായി പാണ്ടിക്കാട് നൗഷാദ് ബാഖഫിക്കു കീഴില്‍ മതപഠനം നടത്തിവരികയായിരുന്നു.

ഇന്നു ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ചേപ്പൂരിലെ മാതൃപിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് എത്തിയതായിരുന്നു യുവാവ്. ചടങ്ങുകള്‍ക്ക് ശേഷം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അര്‍ഷകിനെ പെട്ടെന്ന് ഒഴുക്കില്‍പ്പെട്ട് കാണാതായി. ഫയര്‍ ഫോഴ്സും നാട്ടുകാരും ആക്സിഡന്റ് റെസ്‌ക്യൂ പ്രവര്‍ത്തകരും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ തിരച്ചിലില്‍ വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോലം കടവില്‍ നിന്നും 150 മീറ്റര്‍ മാറി കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി