മലപ്പുറം മുണ്ടുപറമ്പില്‍ ഭാര്യയും മക്കളുമായി ആത്മഹത്യചെയ്ത 37കാരന്‍ മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍.

Breaking Keralam Local News

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പില്‍ ഭാര്യയും മക്കളുമായി ആത്മഹത്യചെയ്ത 37കാരന്‍ മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍. മലപ്പുറം മുണ്ടുപറമ്പ് മൈത്രി നഗറിലാണ് വാടക വീട്ടില്‍ ഭര്‍ത്താവിനെയും ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളും ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.


രണ്ടുകുഞ്ഞുങ്ങള്‍ക്ക് വിശഷം നല്‍കിയ ശേഷം 37കാരനായ മേലേക്കാട്ടില്‍പറമ്പ് സബീഷും, 35കാരിയായ ഭാര്യ ഷീനയും രണ്ടു റൂമുകളിലായി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സബീഷ് കോഴിക്കാട് കുറ്റിക്കാട്ടൂര്‍ സ്വദേശിയും, ഭാര്യ കണ്ണൂര്‍ സ്വദേശിനിയും. നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും തീരാവേദനായിമാറിയ കുടുംബത്തിന്റെ കൂട്ടമരണം.


കണ്ണൂരിലെ എസ്.ബി.ഐ. ബാങ്കില്‍ മാനേജറായി കഴിഞ്ഞ ദിവസമാണ് ഷീന ചാര്‍ജെടുത്തത്.ഇരുവര്‍ക്കും ഒപ്പം മക്കളായ ഹരിഗോവിന്ദ് (ആറ്), ശ്രീവര്‍ദ്ധന്‍ (രണ്ടര) എന്നിവരെയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സബീഷ് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഇതേനിലയില്‍ തൊട്ടടുത്ത മുറിയിലെ ഫാനിലാണ് ഷീനയെ കണ്ടെത്തിയത്. സബീഷ് തൂങ്ങി മരിച്ച മുറിയില്‍ കട്ടിലില്‍ ശ്രീവര്‍ദ്ധന്റെയും നിലത്ത് ബെഡില്‍ ഹരിഗോവിന്ദിന്റെയും മൃതദേഹങ്ങളും ഉണ്ടായിരുന്നു.


വ്യാഴാഴ്ച കുടുംബക്കാര്‍ ഷീനയെ നിരന്തരം ഫോണ്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ രാത്രി 11ഓടെ പൊലിസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി മലപ്പുറം പൊലിസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. രാത്രി 12ഓടെ പൊലിസ് എത്തി വാതില്‍ ചവിട്ടി തുറന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. ഈ സമയം നാലും പേരും മരിച്ചിരുന്നു. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്. മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി മലപ്പുറം പൊലിസ് അറിയിച്ചു.

കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍ തൂങ്ങി മരിച്ചതാണെന്ന സംശയമാണ് പൊലീസിനുള്ളത്. സംഭവത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.