സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

Crime Keralam News

ഓച്ചിറ: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു വേണ്ടി ചെയ്തത് ഞെട്ടിക്കുന്ന കാര്യങ്ങൾ. ആംബുലൻസ് ഡ്രൈവറായ പ്രയാർ തെക്ക് ആലുംപീടിക കോമളത്ത് മുരുകൻ എന്ന ഇരുപ്പത്തിയാറുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തെ മുണ്ടയ്ക്കലിൽ ഒളിവിൽ താമസിക്കുകയായിരുന്നു യുവാവ്. അവിടെ നിന്നും ഓച്ചിറ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ക്ലാപ്പനയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയായിരുന്നു മുരുകൻ. വിദ്യാർത്ഥിനിയെ പീഡിപ്പിക്കുന്നതിനായി ഇയാൾ പെൺകുട്ടിയുടെ മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. അച്ഛനെ വാഹനം ഇടിച്ച് കൊലപ്പെടുത്തും അമ്മയെയും സഹോദരിയെയും പെട്രോൾ ഒഴിച്ച് കത്തിക്കും എന്നുമായിരുന്നു ഭീഷണി. പെൺകുട്ടിയുടെ കുടുംബവുമായി മുരുകൻ എസ്എഫ്ഐ പ്രവർത്തകനായിരുന്നപ്പോൾ തൊട്ടുള്ള പരിചയമായിരുന്നു.

ഇയാൾക്കെതിരെ സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ ഇയാൾക്കെതിരെ പരാതിപ്പെടുന്നത് കഴിഞ്ഞ ദിവസമായിരുന്നു. അതെ തുടർന്ന് പെൺകുട്ടിയുടെ വീടിനുനേരെ മുരുകന്റെ ആളുകളുടെ ആക്രമണം ഉണ്ടായെന്നും പോലീസ് സംരക്ഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുപാട് കേസുകളിൽ പ്രതിയായ മുരുകനെ ഡിവൈഎഫ്ഐ ക്ലാപ്പന ക്യൂബൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നിന്നും മാറ്റിയതായി സംഘടനാ നേതൃത്വം അറിയിച്ചു.