21വയസ്സുകാരിയെ ബലാത്സംഗ ശ്രമവും ക്രൂരമായ അക്രമണവും നടത്തിയ 15വയസ്സുകാരന്‍ വീട്ടിലെ മൂന്നു മക്കളില്‍ ഏറ്റവും ചെറിയവന്‍ പ്രതിക്ക് സ്വന്തമായി മൊബൈല്‍ ഫോണില്ല

Breaking Crime Keralam Local News

മലപ്പുറം: കൊണ്ടോട്ടി കൊട്ടുകരയില്‍ പട്ടാപകല്‍ 21വയസ്സുകാരിയെ ബലാത്സംഗ ശ്രമവും ക്രൂരമായ അക്രമണവും നടത്തിയ 15വയസ്സുകാരന്‍ വീട്ടിലെ മൂന്നു മക്കളില്‍ ഏറ്റവും ചെറിയവന്‍. പത്താംക്ലാസുകാരനായ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു പുറമെ ക്രൂരമായി അക്രമിക്കുകയും ചെയ്തതാണു പോലീസിനെപോലും ഞെട്ടിച്ചു കളഞ്ഞത്. ഇതിനാല്‍ തന്നെ പ്രതിക്ക് ഇന്റര്‍നെറ്റിന്റെ ദുരുപയോഗമുണ്ടായിരുന്നുന്നോവെന്നും പോലീസ് പരിശോധിച്ചു. എന്നാല്‍ സ്വന്തമായി മൊബൈല്‍ഫോണ്‍പോലുമില്ലാത്ത പ്രതി മാതാവിന്റെ ഫോണ്‍ ഉപയോഗിച്ചാണു ഓണ്‍ലൈന്‍ ക്ലാസുകള്‍പോലും കണ്ടിരുന്നതെന്നാണു പോലീസിന് ലഭിച്ച വിവരം. പിതാവും നാട്ടില്‍തന്നെയുണ്ട്. ഇടത്തരം കുടുംബമാണു പ്രതിയുടേത്. ഇതിനു മുമ്പു സമാന രീതിയിലുള്ള പെരുമാറ്റങ്ങളൊന്നും ഉണ്ടായതായി അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. കേസില്‍കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും വീട്ടുകാരുടെ മൊഴിപോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
നിലവില്‍ കോഴിക്കോട് വെള്ളിമാട് കുന്നിലെ ജുവൈനല്‍ ഹോമിലാണ്് പ്രതി. കമ്പ്യൂട്ടര്‍സെന്ററിലേക്കു പരിശീലനത്തിനിറങ്ങിയ 21കാരിയെയാണു പ്രതി പട്ടാപകല്‍അക്രമിച്ചത്. ദേശീയപാതയോരത്താണെങ്കിലും ഗ്രാമീണമേഖലയാണ് അക്രമണം ടന്ന കൊട്ടൂക്കര. വീട്ടില്‍നിന്നും ചെറിയ ഇടവഴിയിലൂടെ ഒന്നര കിലോമീറ്ററോളം നടന്നാണ് യുവതി കൊട്ടൂക്കരയിലെത്തി കൊണ്ടോട്ടിയിലേക്ക് ബസ് കയറാറുള്ളത്്. വീട്ടില്‍നിന്നും റോഡിലേക്കുള്ള എളുപ്പവഴികൂടിയായിരുന്നു ഇത്. ഇതിനാല്‍ തന്നെ യുവതിയെ അക്രമിക്കാന്‍ കൃത്യമായ പദ്ധതിയോടെയാണ് പ്രതി എത്തിയതെന്നാണ് പോലീസും അനുമാനിക്കുന്നത്. അക്രമണം നടന്ന വാഴത്തോട്ടമുള്ള വയല്‍പ്രദേശം പൊതുവെ വിജനമായ മേഖലയാണ്.