12വര്‍ഷം മുമ്പ്കവര്‍ച്ചാ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍

Breaking Crime Keralam

പെരിന്തല്‍മണ്ണ: കവര്‍ച്ചാ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതിയെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. ആലിപ്പറമ്പ് പൂവത്താണി സ്വദേശി കോല്‍ക്കാട്ടില്‍ മോട്ടു എന്ന അബൂബക്കര്‍ കബീര്‍ (34) നെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസ് ഐപിഎസിന്റെ കീഴിലുള്ള പ്രത്യേക സംഘം പിടികൂടിയത്. 2007ല്‍ കരിങ്കല്ലത്താണിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ചംഗ സംഘം കടയുടമയെ ആക്രമിച്ച് ഒരുലക്ഷം രൂപ കവര്‍ച്ചനടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോയ പ്രതി സംസ്ഥാനത്തിനകത്തും പുറത്തും മറ്റു പല പേരുകളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഇത്തരത്തില്‍ മുന്‍ കേസുകളില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളെ പിടികൂടുന്നതിനായി പെരിന്തല്‍മണ്ണ റ്യുെ എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി മുരളീധരന്‍ , എന്‍.ടി.കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍, പ്രശാന്ത് പയ്യനാട്, ദിനേശ് കിഴക്കേക്കര, പ്രഭുല്‍.കെ എന്നിവരാണ് പ്രതിയെ പിടികൂടിയത്.