വീഡിയോ കോളിലൂടെ സുന്ദരികൾ നൽകിയത് എട്ടിന്റെ പണി. ഇവരിലൂടെ ഒരുപാട് പേർക്കാണ് പണവും മാനവും നഷ്ടപെട്ടത്. 183 പരാതികളാണ് പല ജില്ലകളിൽ നിന്നുമായി പോലീസുകാർക്ക് കിട്ടിയത്. ഇവരിൽ കൂടുതൽ പേരും അഭിമാനം ഭയന്നാണ് പരാതിപ്പെടാതിരുന്നത്.
15000 തൊട്ട് അഞ്ച് ലക്ഷം വരെ പലർക്കും നഷ്ടമായിട്ടുണ്ട്. ബിസിനസുകാർ തൊട്ട് ഗവണ്മെന്റ് ഉദ്യോഗസ്ഥർ വരെ ഇവരുടെ കയ്യിൽ അകപ്പെട്ടിട്ടുണ്ട്. തങ്ങൾക്ക് പണവും മാനവും നഷ്ടമായി എന്നാണ് അവരുടെ പരാതി. ബ്ലാക്ക് മെയിലിങ്ങാണ് ഇവരുടെ രീതി. ആദ്യം അയ്യായിരത്തിലോ പതിനായിരത്തിലോ തുടങ്ങി അതങ്ങോട്ട് ലക്ഷങ്ങളിലേക്കെത്തും.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അവരുടെ ഐ പി അഡ്രസ് ശേഖരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൃദ്ധരുൾപ്പടെ ചെറുപ്പക്കാരും മധ്യവയസ്കരും ഇതിൽ അകപ്പെട്ടിട്ടുണ്ട്. വാട്സ്ആപ്പ്, ഫേസ്ബുക് എന്നിങ്ങനെയുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് കെണി ഒരുക്കുന്നത്.
സൗഹൃദം നാടിച്ച് ഒരുപറ്റം സുന്ദരികൾ ഇവരുടെ പക്കലിലേക്ക് എത്തുകയായിരുന്നു. സുന്ദരിമാരെ
അല്പവസ്ത്രധാരികളാക്കി സമൂഹമാധ്യമങ്ങളിൽ കൊണ്ടുനിർത്തി പണം തട്ടുന്ന വൻ റാക്കട്ടാണ് ഇതിനു പിന്നിൽ.
ലോക്ക്ഡൗൺ കാലത്ത് പണിയും വരുമാനവും ഇല്ലാതിക്കുന്നവരെയാണ് ചിരിച്ചും കണ്ണിറുക്കി കാണിച്ചും ഈ തരിണീമണികൾ വാശികരിച്ച് കീഴ്പ്പെടുത്തിയത്. തട്ടിയെടുത്തത് കോടികകളും.