ദൃശ്യകൊലക്കേസ്; പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

Breaking News

പ്ലസ് ടു പഠനകാലത്ത സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ചേരി സബ്ജയിലിൽ വെച്ചായിരുന്നു സംഭവം. മഞ്ചേരി സബ്ജയിലിൽ റിമാന്ഡിലായിരുന്നു പ്രതിയായ വിനീഷ്. ജയിലിൽ കൊതുകുതിരി കഴിച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്.ഇന്നലെ രാത്രിയോടെയരിന്നു സംഭവം


ഉടൻ തന്നെ ജയിൽ അധികൃതർ വിനീഷിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വിനീഷിനെ ഇന്ന് വീണ്ടും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനിരിക്കുകയായിരുന്നു. അതിനിടെയായിരുന്നു പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത് .


കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്ലസ് ടുവിന്ന് ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ക്രൂരമായ കൊലപാതകത്തിന്ന് കാരണമായത്. ബുധനാഴ്ച രാത്രി ദൃശ്യയുടെ വീട്ടിൽ കയറി കുത്തികൊല്ലുകയായിരുന്നു. ദൃശ്യയുടെ സഹോദരി ദേവി ശ്രീയെയും വിനീഷ് കുത്തി പരിക്കേൽപിച്ചിരുന്നു. ഉറങ്ങി കിടന്ന ദൃശ്യയെ ഇരുപത്തിരണ്ടു തവണയാണ് വിനീഷ് കുത്തിയത്.
കൊലപാതകം ചെയ്തതിന്ന് ശേഷം പ്രതി നേരെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. അതിന് മുൻപ് ബുധനാഴ്ച രാത്രി പ്രതി ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ കട തീ വച്ച് നശിപ്പിച്ചിരുന്നു.
അറസ്റ്റ് ചെയ്തതിന് പിന്നാലെ കഴിഞ്ഞ ദിവസം വിനീഷിനെ ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ രീതി അടക്കം ഇയാള്‍ വിശദീകരിച്ചിരുന്നു. പ്രതി മുന്‍പും ഇത്തരത്തില്‍ ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.