വന്ദേ ഭാരത് എക്സ്പ്രസ്സിനു കല്ലേറ്പ്രതികളെക്കുറിച്ച് സൂചനയില്ല

News

തിരൂർ: തിരുനാവായക്കും തിരൂരിനുമിടയിൽ ഓടിക്കൊ
ണ്ടിരുന്ന വന്ദേ ഭാരത് എക്സ്പ്രസ്സിനു ക
ല്ലെറിഞ്ഞ സംഭവത്തെക്കുറിച്ചുള്ള അ
ന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെ
ക്കുറിച്ച് സൂചനയൊന്നുമില്ല. റെയിൽവെ
പോലീസും കേരളാ പോലീസും അന്വേഷ
ണം നടത്തുന്നുണ്ട്. വൈകീട്ട് 5.15നാണ്
കല്ലേറുണ്ടായത്. രണ്ട് ചില്ലുകൾ തകർ
ന്നു. മറ്റ് കേടുപാടുകളില്ലാത്തതിനാൽ
ട്രെയിൻ യാത്ര തുടരുകയായിരുന്നു. വ
ന്ദേ ഭാരത് തിരൂരിൽ നിർത്താത്തത് മല
പ്പുറം ജില്ലയോടുള്ള അവഗണനയാണെ
ന്നാരോപിച്ച് പ്രക്ഷോഭം നടന്നിരുന്നു. ഓ
ടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്കു നേ
രെ നേരത്തേയും കല്ലേറു നടത്തിയ കേ
സുകളുണ്ടായിരുന്നെങ്കിലും കല്ലെറിഞ്ഞ
വരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മുമ്പൊരിക്കൽ തിരൂർ താനൂർ പാതയിൽ വച്ച് ട്രെയിനിനു കല്ലെറിഞ്ഞ
സംഭവത്തിൽ കുട്ടികളാണെന്ന് തിരിച്ച
റിഞ്ഞിരുന്നു. അന്ന് കൗതുകത്തിനാണ്
കല്ലെറിഞ്ഞതെന്നാണ് കുട്ടികൾ പറഞ്ഞ
ത്.