യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിൽ .

Local News

എടക്കര: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. ചുങ്കത്തറ കൈപ്പിനി തരിയക്കോടന്‍ ഷരീഫ് (63)ആണ് അറസ്റ്റിലായത്. 2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂത്തേടം സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ച ശേഷം ഗര്‍ഭിണിയാക്കിയ ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയോടെ യുവതി പരാതി നല്‍കി. എടക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ പിടികൂടുവാന്‍ സാധിച്ചിരുന്നില്ല. വാറണ്ട് പ്രതിയെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടക്കുമ്പോഴാണ് പ്രതി ഷരീഫ് പിടിയിലായത്. യുവതിയെ പീഡിപ്പിച്ച ശേഷം നാട്ടില്‍ നിന്നു മുങ്ങിയ ഇയാള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പിന്നീട് പരപ്പനങ്ങാടിയിലെ വള്ളിക്കുന്നില്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു കുടുംബ സമേതം താമസിച്ച് വരവെയാണ് എടക്കര പോലീസ് പ്രതിയെ പിടികൂടിയത്. എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി ഷൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.എ മുജീബ്, കെ. രതീഷ്, സിപിഒ സബീര്‍ അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.