മലപ്പുറം: ആറംക്ലാസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മദ്രസാധ്യാപകന്‍ പിടിയില്‍. മുസ്ലിം ലീഗ് പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്ന മലപ്പുറം തവനൂരിലെ മുസ്തഫ മുസ്ല്യാരെ രണ്ടാഴ്ച്ച മുമ്പാണു പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട പത്രമാധ്യമങ്ങളില്‍ ഒരു വാര്‍ത്തയും ഇതുവരെ വന്നിട്ടില്ല. ഇതിനുകാരണം പ്രതിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആറുക്ലാസുകാരിയായ പെണ്‍കുട്ടിയാണ് ഉസ്താദിനെതിരെ പരാതി നല്‍കിയത്. പാഠഭാഗത്തിലെ സംശയം ചോദിക്കുന്നതിനിടെ ഉസ്താദ് അടുത്തേക്കു വിളിക്കുകയും സംസാരിക്കുന്നതിനിടയില്‍ മാറില്‍ പിടിക്കുകയും മറ്റു രഹസ്യഭാഗങ്ങളില്‍ പിടിക്കുകയും ചെയ്തുവെന്നു പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. ഉസ്താദിന്റെ പ്രവര്‍ത്തിയില്‍ ഷോക്കേറ്റ പെണ്‍കുട്ടിക്കു ഉസ്താദിനോടു കയര്‍ത്ത സംസാരിച്ചിരുന്നു. എന്നാല്‍ ഇനിയുണ്ടാകില്ലെന്ന് ഉസതാദ് മറുപടി നല്‍കിയെങ്കിലും തന്റെ കട്ടുകാരിയോടു പറഞ്ഞപ്പോള്‍ അവളുടെ പര്‍ദ്ദയുടെ ഉള്ളില്‍കൂടി കൈയിട്ട് എന്തോചെയ്തുവെന്നും പറഞ്ഞെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്നു പോക്‌സോകേസിലാണ് പൊന്നാനി സി.ഐ: വിനോദ് വലയാറ്റൂര്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്നു പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. അതേ സമയം
തവനൂര്‍ പഞ്ചായത്തില്‍ അയങ്കലം താമസിക്കുന്ന സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മുസ്തഫ മുസ്ലിയാര്‍ ഇപ്പോള്‍ റിമാന്റിലാണെന്നും
പ്രതിയെ രക്ഷിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായും സൂചനകള്‍ നല്‍കിക്കൊണ്ടു സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്.
മുന്‍പും ഇതേ വിഷയത്തില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന രണ്ട് മദ്രസകളില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
മൂന്നാമതൊരു മദ്രസയില്‍ പിഞ്ചു മക്കളേ കാമസുഖത്തിനുപയോഗിക്കാന്‍ ഇവന് കഴിഞ്ഞത് മുന്‍പത്തെ രണ്ട് മദ്രസ ഭാരവാഹികള്‍ ഇവന് നല്‍കിയ ഔദാര്യം കൊണ്ടാണ്. മദ്രസ ഭാരവാഹികളുടെയും മുസ്ലിം ലീഗിന്റെ പൂര്‍ണ്ണ സംരക്ഷണയിലാണ് ഇവന്റെ കേസ് ഇതുവരെ മാധ്യമങ്ങളിലൊന്നും വരാതെ ഒളിപ്പിച്ചു വെച്ചിട്ടുള്ളതുന്നും പ്രചരണം നടക്കുന്നുണ്ട്.