കാസർഗോഡ്: ബസിൽ വച്ച് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി കരിവെള്ളൂർ സ്വദേശി പി ടി ആരതി. കരിവെള്ളൂരിൽ നിന്ന് കാഞ്ഞങ്ങാട്ടെക്ക് കെ.എസ്.ആർ.ടി.സി ബസ്സിൽ പോകുന്നതിനിടെയാണ് ആരതിക്ക് ഈ ദുരനുഭവം ഉണ്ടായത്. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യുകയും പലതവണ മാറി നിൽക്കാൻ പറഞ്ഞെങ്കിലും അയാൾ ഉപദ്രവം തുടരുകയും ചെയ്തതോടെ ആരതി പിങ്ക് പൊലീസിനെ വിളിക്കാൻ ഫോണെടുത്തു. ഇതോടെ അടുത്ത സ്റ്റോപ്പിൽ വണ്ടി നിർത്തിയതും അയാൾ ഉടനെ ഇറങ്ങിയോടി. പിന്നാലെ ആരതിയും ഓടി. 100 മീറ്റർ ഓടിയതോടെ അയാൾ ഒരു ലോട്ടറി കടയ്ക്ക് മുന്നിൽ ലോട്ടറി വാങ്ങാനെന്ന വ്യാജേന നിൽക്കുകയും ഇത് കണ്ട ആരതി തൊട്ടടുത്തുള്ളവരോട് കാര്യം പറയുകയും ആളുകൾ ഇയാളെ പിടിച്ച് വയ്ക്കുകയും ചെയ്യുകയായിരുന്നു. ഉടനെ പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
മാണിയാട്ട് സ്വദേശിയായ 52 കാരൻ രാജീവനാണ് പൊലീസ് പിടിയിലായത്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍നിന്ന് കഴിഞ്ഞവര്‍ഷമാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്.