ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ ഒരാളുടെ മരണത്തിൽ കലാശിച്ച വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരമായി തുടരുന്നു. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് വെടിവെപ്പിൽ മരിച്ചത്. വെടിയേറ്റ് പരിക്ക് പറ്റിയ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാൾ ചികിത്സയിലാണ്.
കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഫിലിപ്പ് മാർട്ടിൻ എന്നയാൾ ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ വെടിയുതിർക്കുകയായിരുന്നു. പ്രതിയെ തിരച്ചിലിനൊടുവിൽ പിടികൂടി കസ്റ്റഡിയിലെടുത്തു. മരിച്ച സനൽ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.