തൃശൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും കവർച്ച നടത്തുകയും ചെയ്ത യുവതി പിടിയിൽ. തൃശൂർ സ്വദേശിനിയായ സിന്ധു ( 37 ) വിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയായ സിന്ധു പരാതിക്കാരനായ യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുകയും സ്വർണ്ണവും പണവും തട്ടിയെടുത്ത് മുങ്ങുകയുമായിരുന്നു.
2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് സ്വദേശിയായ ചെറുപ്പക്കാരനുമായി സമൂഹമാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച സിന്ധു യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസിനെ വിളിക്കുമെന്നും ഭീഷണിപ്പെടുത്തി കയ്യിലുള്ള പണവും സ്വർണ്ണവും ഊരിയെടുക്കുകയുമായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം സ്വർണ്ണം തിരിച്ച് നൽകാമെന്ന് പറഞ്ഞ് യുവാവിനെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയും യുവാവിനെ നഗ്നനാക്കി ചിത്രം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടിയെടുക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്നതിന് പുറമേ ബാങ്ക് അക്കൌണ്ടിലുള്ളതടക്കം 175000 രൂപയാണ് സിന്ധു ഇയാളിൽ നിന്ന് തട്ടിയെടുത്തത്. പലതവണയായി ഫോണിൽ വിളിച്ച് ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 10ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ തൃശൂർ പൊലീസിൽ യുവാവ് പരാതി നൽകുകയായിരുന്നു.
പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.