ആങ്ങമൂഴിയില്‍ ഇന്നലെ കണ്ടെത്തിയ പുലി ചത്തു

Local News

പത്തനംതിട്ട: ആങ്ങമൂഴിയിലെ ജനവാസ മേഖലയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ ആറുമാസം പ്രായമുള്ള പുലി ചത്തു. ശരീരത്തില്‍ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ മുറിവേറ്റതിനെ തുടര്‍ന്നും ഭക്ഷണം കിട്ടാതെയും അവശനിലയിലായിരുന്നു പുലി.

മുരിപ്പെൽ സ്വദേശി സുരേഷിന്‍റെ വീട്ടിലെ തൊഴുത്തിൽ കുടുങ്ങിയ നിലയിലാണ് ഇന്നലെ പുലിയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ റാന്നിയിലെ ആർആർടി ഓഫീസിലേക്ക് മാറ്റുകയും ശരീരത്തില്‍ തറഞ്ഞ് കയറിയിരുന്ന മുള്ളന്‍ പന്നിയുടെ മുള്ള് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി പുലിക്ക് ഭക്ഷണം ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.