കൊച്ചി: വടക്കൻ പറവൂരിൽ യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഇളയ സഹോദരിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. സംഭവ സ്ഥലത്തു നിന്ന് സഹോദരി ജിത്തു ഓടിപ്പോവുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പക്ഷെ പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
മരിച്ച വിസ്മയയുടെ മൊബൈൽഫോൺ വീട്ടിൽ നിന്ന് പോയ ശേഷം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫാക്കിയ നിലയിലാണ്. ഫോൺ ലൊക്കേഷൻ കണ്ടെത്താനാകാത്തതാണ് പ്രധാന വെല്ലുവിളി.
മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ജിത്തുവിനെ, നേരത്തെയും രണ്ട് തവണ കാണാതായിരുന്നു.