ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂര്‍ കോളനിയില്‍ തുറിച്ചുനോക്കിയെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ചെന്ന് പരാതി. രജനീഷ്ഭവനത്തില്‍ ജോഷി (40) യെയും ഭാര്യ രഞ്ജിത(38) യെയുമാണ് സംഘം ചേർന്ന് മർദ്ദിച്ചത്.
കടന്നുപോയപ്പോള്‍ തുറിച്ചുനോക്കിയെന്നാരോപിച്ച് അസഭ്യം പറയുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. തലയിലും മുഖത്തും പരിക്കേറ്റ ജോഷിയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളനി നിവാസികളായ അഞ്ചുപേരെയും പുറത്തുനിന്നു വന്ന ഒരാളെയും പ്രതികളാക്കി ദമ്പതികൾ പോലീസിൽ പരാതി നൽകി.