ഇടുക്കി : അയല്‍വാസിയായ പെണ്‍കുട്ടിയെ നാലുവര്‍ഷം പീഡിപ്പിച്ച കേസില്‍ യുവാവിന് 50 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും കോടതി വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി സോജനാണ് ശിക്ഷ അനുഭവിക്കേണ്ടത്.
എട്ട് വയസ് മുതല്‍ പെൺകുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയ പ്രതി നാലു വർഷം കൃത്യം തുടരുകയായിരുന്നു. സ്കൂളില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിനു പിന്നാലെ നടത്തിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കൗണ്‍സലിങ്ങിലാണു കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്.
കമ്മിറ്റിയുടെ പരാതിപ്രകാരം പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴ കുട്ടിക്കു നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നിയമപ്രകാരമുള്ള അരലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചു.