എലിപ്പനി – അറിയേണ്ടതെല്ലാം

Feature Health Keralam News

എന്താണ് എലിപ്പനി

എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന അസുഖമാണ് എലിപ്പനി. എലിമൂത്രം വഴി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ വഴിയാണ് ശരീരത്തിലേക്കെത്തുന്നത്. കൂടാതെ കണ്ണിലേയും വായിലേയും ശ്ലേഷ്മസ്തരങ്ങള്‍ വഴിയും രോഗാണു ശരീരത്തിൽ എത്തും.

ലക്ഷണങ്ങൾ

ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശിവേദന തുടങ്ങിയവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും എലിപ്പനിയുടെ ലക്ഷണങ്ങളായി പൊതുവെ കാണാറുണ്ട്. .

എലിപ്പനി മരണത്തിന്റെ പ്രധാന കാരണം ചികിത്സ വൈകുന്നതാണ്. ആവര്‍ത്തിച്ചുവരുന്ന പനിയുള്ളവര്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. മലിനജലവുമായോ മറ്റു മാലിന്യം നിറഞ്ഞ സാഹചര്യങ്ങളുമായോ ഇടപഴകിയിട്ടുണ്ടെങ്കില്‍ അത് പ്രത്യേകമായി ഡോക്ടറോട് പറയുകയും ചെയ്യണം.

എലിപ്പനി തടയാൻ ചെയ്യേണ്ട മുൻകരുതലുകൾ

@ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കളിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക.

@ ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി ജോലി ചെയ്യുന്നവരും മീന്‍പിടിത്തത്തില്‍ ഏര്‍പ്പെടുന്നവരും കൈകാലുകളിലോ മറ്റ് ശരീരഭാഗങ്ങളിലോ മുറിവുണ്ടെങ്കിൽ അത് ഉണങ്ങുന്നതുവരെ പണികള്‍ക്ക് ഇറങ്ങരുത്.

@ ഇത്തരം ജോലി ചെയ്യുന്നവര്‍ കൈയുറ, റബര്‍ ബൂട്ട് എന്നിവ നിർബന്ധമായും ധരിക്കണം.

@ ഡോക്ടറുടെ നിര്‍ദേശാനുസരണം എലിപ്പനിക്കെതിരായ രോഗപ്രതിരോധമരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണം. ആഴ്ചയിലൊരിക്കല്‍ രണ്ട് ഡോക്സിസൈക്ലിന്‍ ഗുളിക (200 മി.ഗ്രാം) ആറ് -എട്ട് ആഴ്ചവരെ കഴിക്കണം.