തേനി : തേനി ജില്ലയിലെ കമ്പം ഉലകത്തേവർ തെരുവിൽ താമസിക്കുന്ന ഗൗതമിൻറെയും ഭുവനേശ്വരിയുടെയും വിവാഹം നടന്നത്.നവംബര്‍ 10-നായിരുന്നു വിവാഹം . വിവാഹം കഴിഞ്ഞ് 28 -ാം ദിവസം നടത്തിയ ഹണിമൂണ്‍ യാത്രക്കിടെ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ ഭാര്യയായ ഭുവനേശ്വരി തീരുമാനിച്ചു . തന്‍റെ സ്വപ്നമായ സര്‍ക്കാര്‍ ജോലി കിട്ടില്ലെന്ന ഭയമായിരുന്നു . കഴിഞ്ഞ 28 ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ കൊല്ലാന്‍ ഭൂവനേശ്വരി തെരഞ്ഞെടുത്തത് തങ്ങളുടെ ആദ്യ ഹണിമൂണ്‍ യാത്രയായിരുന്നു.
പ്രദേശിക കേബിൾ ടിവി ജീവനക്കാരനാണ് ഗൌതം( 24 ). സ്പോർട്സിനോട് താല്പര്യമുള്ളവരാണ് ഗൗതമിന്റെ ഭാര്യ ഭുവനേശ്വരി . സ്കൂള്‍ തലത്തില്‍ അത്ലറ്റിക്സില്‍ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. പൊലീസിലും പട്ടാളത്തിലേക്കുമുള്ള കായിക മത്സര പരീക്ഷകള്‍ പാസാകാനായി ഗൂഡല്ലൂരില്‍ ഇവര്‍ പരിശീലനം നേടിയിരുന്നു. പരിശീലനം കഴിഞ്ഞ് സേനയില്‍ ചേരാനുള്ള എഴുത്ത് പരീക്ഷകള്‍ക്കായി കാത്തിരിക്കുന്നതിനിടെയാണ് വീട്ടുകാര്‍ ഗൌതവുമായി ഭുവനേശ്വരിയുടെ വിവാഹം തീരുമാനിച്ചത്. ഇതോടെ തന്‍റെ സ്വപ്നമായ സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് അവൾ ഭയന്നു. വിവാഹ ശേഷം ജോലിക്ക് പോകാന്‍ കഴിയില്ലെന്ന് ഭയന്ന ഭുവനേശ്വരി ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു .
ഭര്‍ത്താവിനെ കൊല്ലാനായി ഭുവനേശ്വരി, ഗൂഡല്ലൂരില്‍ തനിക്കൊപ്പം പരിശീലന ക്ലാസില്‍ പങ്കെടുത്തിരുന്ന തേനി ഹനുമന്ധന്‍പെട്ടി സ്വദേശിയായ നിരഞ്ജന്‍ രാജിന് (ആന്‍റണി -20) ക്വട്ടേഷന്‍ നല്‍കി. ഇതിനായി ഭുവനേശ്വരി തന്‍റെ മൂന്ന് പവന്‍റെ മാല പണയം വച്ച് 75,000 രൂപ സംഘടിപ്പിച്ച് നിരഞ്ജന് കൈമാറി. ഈ പണം ഉപയോഗിച്ച് നിരഞ്ജന്‍ ഒരു കേരളാ രജിസ്ട്രേഷന്‍ കാര്‍ വാങ്ങി. നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഈ മാസം രണ്ടിന് ഭുവനേശ്വരിയും ഭര്‍ത്താവ് ഗൌതവും ലോവര്‍ പെരിയാര്‍ – തേക്കടി ഭാഗത്തേക്ക് യാത്ര തിരിച്ചു . തിരികെ വരും വഴി ഗൂഡല്ലൂനടുത്ത് തൊട്ടിൽപ്പാലത്ത് കാഴ്ചകൾ കാണാനായി സ്‌കൂട്ടർ റോഡരികില്‍ നിര്‍ത്തി ഇരുവരും സംസാരിച്ചു കൊണ്ട് അൽപ ദൂരം മുന്നോട്ട് നടന്നു. തിരികെ സ്‌കൂട്ടറിനടുത്ത് എത്തിയപ്പോൾ ടയർ പഞ്ചറായതായി കാണപ്പെട്ടു. വാഹനം തള്ളിക്കൊണ്ട് ഗൌതം നീങ്ങുന്നതിനിടെ ഒരു കാർ സ്കൂട്ടറിന് പിന്നാലെ വന്നു ഇടിച്ചു തെറിപ്പിച്ചു .
എങ്കിലും ഗൌതം രക്ഷപ്പെട്ടിരുന്നു തുടര്‍ന്ന്, കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ക്വട്ടേഷന്‍ സംഘം ഗൌതമിനെ മര്‍ദ്ദിച്ചു. എന്നാല്‍, ഈ സമയം മറ്റ് വാഹനങ്ങള്‍ അതുവഴി വന്നതിനാല്‍ സംഘാംഗങ്ങള്‍ കാറുപേക്ഷിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് സംഭവത്തെ കുറിച്ച് ഗൌതം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ നിരഞ്ജൻ, പ്രദീപ്, മനോജ് കുമാര്‍, ആല്‍ബര്‍ട്ട് എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത രണ്ട് പേരും പിടിയിലായി. ഇവര്‍ പിടിയിലായതോടെ തന്നിലേക്ക് അന്വേഷണം എത്തുമെന്ന് മനസ്സിലാക്കിയ ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തു .