കണ്ണൂര്‍: മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എ ടി എം കാര്‍ഡില്‍ നിന്ന് പണം തട്ടിയെടുത്ത പൊലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ഇ എന്‍ ശ്രീകാന്തിനെതിരെയാണ് നടപടി.
എ ടി എം കാര്‍ഡ് മോഷ്ടിച്ചുവെന്ന കേസില്‍ ഗോകുല്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്നും സഹോദരിയുടെ എ ടി എം കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ കാര്‍ഡ് കൈക്കലാക്കിയ ശ്രീകാന്ത് അന്വേഷണത്തിന്റെ ഭാഗമാണെന്ന പേരില്‍ ഗോകുലിന്റെ സഹോദരിയില്‍ നിന്നും പിന്‍ നമ്പർ സ്വന്തമാക്കി പണം പിൻവലിക്കുകയായിരുന്നു.
പണം നഷ്ടമായെന്ന് കണ്ടെത്തിയ സഹോദരി ഡി വൈ എസ് പിക്ക് പരാതി നല്‍കുകയും തുടർന്ന് നടത്തിയ അന്വേഷണത്തില്‍ അരലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തതായി കണ്ടെത്തിയതിനെ തുടർന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.