തിരുവനന്തപുരം : സമരം തുടർന്ന് രോഗികളെ ദുരിതത്തിലാക്കരുതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണെന്നും നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരുടെ നിയമനം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഒന്നാം വര്‍ഷ പിജി പ്രവേശനം വൈകുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സമരത്തെ തുടർന്ന് മെഡിക്കൽ കോളേജിലെ രോഗികൾ വലയുകയാണ്. ഒരുപാട് പേരുടെ ശസ്ത്രക്രിയകള്‍ മുടങ്ങി. ഒപി മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും വിജയിച്ചില്ല.
24 മണിക്കൂർ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സർജ്ജന്മാർ വ്യക്തമാക്കി. നാളെ രാവിലെ 8 മണി വരെ സമരം തുടരും.