തിരുവല്ല : നിരണത്ത് പതിനായിരത്തോളം താറാവുകൾ ചത്തൊടുങ്ങിയതോടെ പക്ഷിപ്പനിയെന്ന ഭീതിയിൽ കർഷകർ. നിരണം എട്ടിയാരില്‍ റോയിയുടെ ഏകദേശം 7500 താറാവ് കുഞ്ഞുങ്ങളും കണ്ണമ്മാലി കുര്യന് മത്തായിയുടെ 1450 താറാവുകളുമാൻ കഴിഞ്ഞ ദിവസം ചത്തത്. നിരണം വെറ്ററിനറി ഡോക്ടര്‍ സംഭവസ്ഥലത്ത് സന്ദർശനം നടത്തി. മഞ്ഞാടി പക്ഷിഗവേഷണ കേന്ദ്രത്തില്‍നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് കർഷകർ.
വർഷങ്ങളായുള്ള രോഗബാധ കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും രോഗബാധയേറ്റ നിരവധി താറാവുകുഞ്ഞുങ്ങളെയാണ് കൊല്ലേണ്ടി വന്നത്. ഇതിന്റെ നഷ്ടപരിഹാരം ഇപ്പോഴും കർഷകർക്ക് ലഭിച്ചിട്ടുമില്ല.
മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള മരുന്ന് നൽകുന്നുണ്ടെങ്കിലും രോഗബാധ കുറയാത്തതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.