തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ വയോധികയുടെ മാല മോഷ്‌ടിക്കാന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ പിടിയില്‍. കന്യാകുളങ്ങര ആശുപത്രിയില്‍ ഒപി ടിക്കറ്റ് എടുക്കാനായി ക്യൂവില്‍ നിന്ന വയോധികയുടെ മാല മോഷ്‌ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് മധുര സ്വദേശികളായ നന്ദിനി, സിന്ധു, ഗോപിക എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്.
വയോധിക ഒപി ടിക്കറ്റ് എടുക്കാനായി ക്യൂവില്‍ നില്‍ക്കുന്നതിനിടയിൽ യുവതികളിലൊരാള്‍ പിറകിൽ വന്നു നില്‍ക്കുകയും പെട്ടെന്ന് കഴുത്തില്‍ കിടന്ന മാല പൊട്ടിക്കുകയുമായിരുന്നു. തൊട്ടടുത്തുനിന്ന ഒരാള്‍ യുവതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് മാല നിലത്തേക്ക് എറിഞ്ഞ യുവതി സഹായികളായ മറ്റ് രണ്ട് പേരോടൊപ്പം കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവം കണ്ട ആശുപത്രിയിലുണ്ടായിരുന്നവര്‍ പ്രതികളെ ബലമായി തടഞ്ഞുനിര്‍ത്തുകയും വെഞ്ഞാറമൂട് പൊലീസിന് കൈമാറുകയുമായിരുന്നു.