ചെന്നൈ: കഴിക്കാത്ത സമോസമയുടെ തുക കൂടി ബില്ലില്‍ എഴുതിച്ചേര്‍ത്ത ഹോട്ടലുടമയെ യുവാവ് അടിച്ചുകൊന്നു. തമിഴ്‌നാട്ടില്‍ മധുര കെ പുദൂര്‍ ഗവ.ടെക്‌നിക്കല്‍ ട്രെയിനിംഗ് കോളേജിന് മുന്നിലെ ഹോട്ടലിലെ ഉടമയായ മുത്തുകുമാറിനെയാണ് കണ്ണൻ എന്ന യുവാവ് കൊലപ്പെടുത്തിയത്
ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഇഡ്ഡലി മാത്രമേ കഴിച്ചിരുന്നുള്ളൂ. എന്നാല്‍ ബില്ലിൽ മുത്തുകുമാർ സമോസയുടെ വില കൂടി ചേർത്തിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ യുവാവ് കള്ളം പറയുകയാണെന്ന് ഹോട്ടലുടമ വാദിക്കുകയും അത് തർക്കത്തിലേക്ക് നയിക്കുകയും ചെയ്തു. ഇതിനിടയിൽ സമീപമുണ്ടായിരുന്ന
തടിക്കഷണമെടുത്ത് മുത്തുകുമാറിനെ അടിച്ച കണ്ണൻ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു, മുത്തുകുമാർ തൽക്ഷണം കൊല്ലപ്പെടുകയും ചെയ്തു.
മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിക്കാത്ത സമോസയുടെ തുക ബില്ലില്‍ എഴുതിച്ചേര്‍ത്ത ദേഷ്യത്തിനാണ് മുത്തുകുമാറിനെ ആക്രമിച്ചതെന്ന് കണ്ണന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.