കാസർകോട് : കാമുകന്‍ കാറില്‍ ബലമായി കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചതായി കാസര്‍കോട് സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നും ബലാത്സംഗം ചെയ്തെന്നും കാണിച്ച് കാസര്‍കോട് ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുകയാണ് മൂന്ന് മക്കളുള്ള വീട്ടമ്മ.
ചട്ടഞ്ചാല്‍ സ്വദേശിയായ സമീറിനെതിരെയാണ് പരാതി. പ്രതിക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ യുവതി നല്‍കിയിരുന്നു. ഇത് തിരികെ എടുത്ത് തരാമെന്ന് പറഞ്ഞ് കാസര്കോട് നഗരത്തിലേക്ക് വിളിപ്പിച്ച ശേഷം പ്രതി ബലമായി കാറില്‍ കടത്തിക്കൊണ്ട് പോവുകയും മുംബൈ, ദില്ലി, ഗോവ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പതിനെട്ടര പവന്‍ സമീര്‍ കൈക്കലാക്കിയെന്നാണ് യുവതി പറയുന്നത്.
വീട്ടില്‍ വെല്‍ഡിംഗ് ജോലിക്ക് എത്തിയ സമീറിനെ യുവതി പരിചയപ്പെടുകയും ചാറ്റിംഗും പ്രണയവുമായി ആ ബന്ധം മാറുകയുമായിരുന്നു. അയച്ചു കൊടുത്ത സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു.
ഭാര്യയെ കാണുന്നില്ലെന്ന് ഭര്‍ത്താവ് പരാതി നല്‍കുകയും പൊലീസ് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് ഒരു മാസത്തിന് ശേഷം യുവതിയെ കാമുകന്‍ തിരിച്ചെത്തിച്ചത്. സമീറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.