ഭോപ്പാൽ : മധ്യപ്രദേശ് ഭോപ്പാലിലെ കമലാ നെഹ്‌റു ആശുപത്രിയിലുണ്ടായ തീ പിടിത്തത്തിൽ നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. കുട്ടികളുടെ വാർഡിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. മൂന്നാം നിലയിലാണ് തീ ആളിപ്പടർന്നത്. വാർഡിലുണ്ടായിരുന്ന മറ്റ് 36 കുട്ടികളും സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ അന്വേഷണ ചുമതല വഹിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. പൊള്ളലേറ്റ് മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു.