എടക്കര : വാഹനത്തില്‍നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. വഴിക്കടവ് രണ്ടാംപാടം കൊന്നപ്പാറ നിരവില്‍ സന്തോഷിനെയാണ് (40) എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍ കസ്റ്റഡിയിലെടുത്തത്.
ഒക്ടോബര്‍ 30ന് എടക്കര ബിവറേജസ് ഷോപ്പിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരന്റെ വാഹനത്തിന്റെ കേടുപാട് ശരിയാക്കിത്തരാമെന്ന് പറഞ്ഞ പ്രതി മൊബൈൽഫോണും പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച ഫോൺ വിൽക്കാൻ വേണ്ടി എടക്കരയിലെ കടയില്‍ എത്തിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
എസ്.ഐ അബ്ദുല്‍ ഹക്കീം, സി.പി.ഒമാരായ പ്രബീഷ്, സുനീഷ്, ശഫീഖ്, വനിത സി.പി.ഒ നിഷ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.