കണ്ണൂര്‍: വിദ്യാര്‍ത്ഥിക്ക് നേരെ റാഗിങ്ങിന്റെ പേരില്‍ ക്രൂര മര്‍ദനം. ചെക്കിക്കുളം സ്വദേശിയും കണ്ണൂര്‍ നഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയുമായ അന്‍ഷാദിനാണ് മര്‍ദനമേറ്റത്. സീനിയേഴ്സ് ആയ പതിനഞ്ചോളം വിദ്യാർത്ഥികൾ ചേർന്ന് ശുചിമുറിയിലേക്ക് കയറ്റി ക്രൂരമായ ശാരീരിക പീഡനങ്ങൾ ഏൽപ്പിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തി.
സി.സി.ടി.വി ക്യാമറയിൽ പെടാതിരിക്കാനാണ് ശുചിമുറിയിൽ വെച്ച് മർദിച്ചതെന്നും പരിക്കേൽപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയുമെന്നും അൻഷാദ് വ്യക്തമാക്കി. റാഗിങ്ങിന് ശേഷം അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു.
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കോളജ് മാനേജ്‌മെന്റ് ഉറപ്പുനൽകി. കൊറോണ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒന്നരയാഴ്ച മുമ്പാണ് കോളജ് പുനരാരംഭിച്ചത്.