അഞ്ചാലുംമൂട് : ഫുട്ബോൾ കളിക്കിടെ പന്ത് വീട്ടുപുരയിടത്തില് വീണതിനെ തുടർന്ന് തർക്കത്തിൽ കളിക്കാരനെ മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ പിടിയിൽ. തൃക്കടവൂര്‍ കുരീപ്പുഴ കുളപ്പുറത്ത് വടക്കതില്‍ രാജേഷ് (43) ആണ് അറസ്റ്റിലായത്. രാജേഷിന്റെ വീടിന് സമീപത്തെ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്ന ശശിധരന്‍റെ തലയാണ് അടിച്ച് പ്രതി തകര്‍ത്തത്
കഴിഞ്ഞ 31ന് വൈകീട്ടാണ് സംഭവം. കളിക്കിടെ പ്രതിയുടെ പുരയിടത്തിൽ വീണ ഫുട്ബാൾ തിരിച്ചു നൽകാതിരിക്കുകയും ശശിധരൻ ബലം പ്രയോഗിച്ച് പന്ത് പിടിച്ചു വാങ്ങി ഗ്രറൗണ്ടിലേക്ക് പോവുകയും ചെയ്തു. പ്രകോപിതനായ പ്രതി മണ്‍വെട്ടി എടുത്ത് ശശിധരന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയുടെ ശക്തിയിൽ തലപിളര്‍ന്ന് ശശിധരന്റെ തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. ഇയാൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.