കരുവന്നൂർ :കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തയാള്‍ ജപ്തി നോട്ടീസിന് പിന്നാലെ ആത്മഹത്യ ചെയ്തു. മാപ്രാണം സ്വദേശി ആലപ്പാടന്‍ ജോസാണ് (60) ആത്മഹത്യ ചെയ്തത്. കല്‍പണിക്കാരനായിരുന്ന ജോസ് മകളുടെ വിവാഹ ആവശ്യത്തിനായി നാല് ലക്ഷം രൂപയാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നത്.
ഇന്നലെയാണ് ജോസിന് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നത്. ഇതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്ന ജോസ് ഇന്ന് പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്തത്. കോവിഡിന് ശേഷം ജോലി കാര്യമായി ഇല്ലാതിരുന്ന ജോസിന് വായ്പയുടെ തിരിച്ചടവ് പലതവണ മുടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ജപ്തി നോട്ടീസ് വന്നത്. ഉടന്‍ പണം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബാങ്ക് ജീവനക്കാര്‍ പലതവണ ജോസിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നതായും വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.