വ്യാജ നഗ്‌നചിത്രങ്ങളുടെ വില്പന; ഒന്നര ലക്ഷത്തോളം തട്ടിയെടുത്ത യുവാവ് പിടിയിൽ

Crime Local News

പാലാ: സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങൾ വിറ്റു തട്ടിപ്പു നടത്തിയ യുവാവ് പോലീസ് പിടിയിൽ. പാലാ വള്ളിച്ചിറയിലെ മണലേല്‍പ്പാലം കച്ചേരിപ്പറമ്പില്‍ ജെയ്‌മോനെയാണ് ഇത്തരത്തിൽ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പോലീസ് അറസ്റ് ചെയ്തത്.

സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ചിത്രങ്ങളെടുത്ത്‌ മോർഫിംഗ് നടത്തി നഗ്‌നചിത്രങ്ങളാക്കി മാറ്റും. തുടർന്ന് ഇവരുടെ ചിത്രങ്ങൾ വെച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ ഉണ്ടാക്കി ആളുകളുമായി സൗഹൃദത്തിലാവും. നല്ല അടുപ്പത്തിലായി കഴിഞ്ഞാൽ സെക്‌സ് ചാറ്റുകളും നടത്തും. ഇതിനു ശേഷമാണ് പണം തന്നാൽ നഗ്നചിത്രങ്ങള്‍ അയച്ചു നൽകാമെന്ന പറയുന്നത്. ഗൂഗിൾ പേ മുഖേന പണം നൽകുന്നവർക്ക് ഇയാൾ വ്യാജ നഗ്നചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്യും. സാമൂഹ്യമാധ്യമങ്ങളായ ടെലഗ്രാമും ഷെയർചാറ്റും ഉപയോഗിച്ചാണ് യുവാവ് നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നത്. നിരവധി ആളുകളാണ് ഇങ്ങനെ പണം അയച്ചു നൽകി നഗ്നചിത്രങ്ങൾ വാങ്ങിയത്.