കൊല്ലത്ത് വീണ്ടും സ്ത്രീധന പീഡന പരാതിയുമായി യുവതി

Keralam News

കൊല്ലത്ത് വീണ്ടും സ്ത്രീധന പീഡന പരാതി. കൊല്ലം മയ്യനാട് ആക്കോലില്‍ ചേരി പുത്തന്‍വീട്ടില്‍ ആതിരയാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഡന പരാതി നല്‍കിയത്. മദ്യപാനിയായ ഭര്‍ത്താവിന്റെ ചവിട്ടേറ്റ് ഗര്‍ഭം അലസിപ്പോയിരുന്നതായി യുവതി പറയുന്നു. സ്്ത്രീധന പീഡനത്തെത്തുടര്‍ന്ന് പരാതി നല്‍കിയിരുന്നെങ്കിലും ഇരവിപുരം പോലീസില്‍ നിന്നും നടപടി ഒന്നും ഉണ്ടായില്ലെന്ന് ആതിര പറയുന്നു.

പാരിപ്പള്ളി സ്വദേശിയുമായി 2015 ലാണ് ആതിരയുടെ വിവാഹം. ഫയര്‍ ആന്റ് സേഫ്റ്റിയില്‍ ജോലി ചെയ്യുകയാണെന്ന് പറഞ്ഞാണ് വിവാഹം നടത്തിയത്. എന്നാല്‍ വിവീഹ ശേഷം ജോലിക്ക പോയിരുന്നില്ല. 15 പവന്‍ സ്വര്‍ണവും 5 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയാണ് വിവാഹം. കടുത്ത മദ്യപാനിയായ ഭര്‍ത്താവ് വിവാഹ ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഒരിക്കല്‍ മദ്യപിച്ചെത്തി അടിവയറ്റില്‍ ചവിട്ടി ഗര്‍ഭം അലസിപ്പോയിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ പോലും ഭര്‍ത്താവ് തയ്യാറായില്ല. ഭര്‍ത്താവിന്റെ സഹോദരിയും മര്‍ദ്ദിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തി.

വീടും മറ്റ് വസ്തുക്കളും വിറ്റാണ് വിവാഹം നടത്തിയത്.ഇപ്പോള്‍ വാടകവീട്ടിലാണ് താമസിക്കുന്നത്. ആതിര പറഞ്ഞു. അമ്മയും താനും മാത്മാണുള്ളത്. ഇപ്പോള്‍ അടുത്ത സ്‌റ്റേഷനറി കടയില്‍ ജോലിക്കു പോയാണ് കഴിയുന്നത്. ഇതിനിടയില്‍ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നു ആതിര കൂട്ടിച്ചേര്‍ത്തു.