ജീവൻ രക്ഷിച്ച കാക്കയുടെയും പരുന്തിന്റെയും അളവുറ്റ സ്നേഹം കയ്യടക്കി റഷീദ്

News

മലപ്പുറം: കൊടുക്കുന്ന സ്നേഹം പതിന്മടങ്ങ് തിരിച്ചു നൽകാൻ പക്ഷിമൃഗാതികൾക്കെ കഴിയുള്ളൂ എന്നത് ഒന്നുകൂടി തെളിയിക്കപ്പെടുകയാണ് മലപ്പുറം സ്വദേശിയായ റഷീദിലൂടെ. താൻ ജീവൻ രക്ഷിച്ച കാക്കയുടെയും പരുന്തിന്റെയും അളവുറ്റ സ്നേഹമാണ് പുൽവെട്ട ചിലക്കൽ കുണ്ടിലെ റഷീദിന് ലഭിക്കുന്നത്.

റഷീദ് വിളിക്കുമ്പോൾ എവിടെയാണെങ്കിലും ഇവര് രണ്ടുപേരും പറന്നെത്തും. പരുന്തിന്റെ സ്ഥാനും റഷീദിന്റെ ഇടതു തോളിലും കാക്കയുടെ സ്ഥാനം വലതു തോളിലുമാണ്.. ഈ സ്നേഹത്തിനു പിന്നിലും റഷീദിന് പറയാൻ ഒരു കഥയുണ്ട്. പരുക്കേറ്റ നിലയിൽ രണ്ടുമാസം മുന്നാണ് റഷീദിന് കാക്കയെ കിട്ടുന്നത്. പരുക്കുകൾ ഭേദമാകുന്നതിനുള്ള പരിചരണങ്ങളെല്ലാം റഷീദ് കാക്കയ്ക് കൊടുത്തു. പരുക്ക് ഭേദമായി പറക്കാനായപ്പോഴും കാക്ക തന്നെ വിട്ടു പോയില്ല. അതങ്ങനെ തന്റെ കൂടെ തന്നെ കൂടി.

ലൈൻകമ്പിയിൽ നിന്നും പരുക്കേറ്റാണ് റഷീദിന് പരുന്തിനെയും കിട്ടിയത്. വേണ്ട പരിചരണം കൊടുത്തു പരുക്കുകൾ വഭേദമായപ്പോൾ പരുന്തും കാക്കയെ പോലെ റഷീദിന്റെ കൂടെ തന്നെ കൂടി. റഷീദ് അങ്ങാടിയിലെത്തി ശബ്ദമുണ്ടാക്കി കൈകൊട്ടി വിളിച്ചാലുടൻ ഇവർ രണ്ടുപേരും അവിടെ ഹാജരാകും. പിന്നെ റഷീദിന്റെ കയ്യിൽ നിന്നും എന്തെങ്കിലും പലഹാരം കിട്ടിത്തിനു ശേഷം മാത്രമേ ഒരു തിരിച്ചുപോകൽ ഉണ്ടാവുകയുള്ളൂ. മരം മുറി തൊഴിലാളിയായ റഷീദ് ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്.