വീട്ടില്‍ കയറി പണം തട്ടിയമൂന്നു പേര്‍ പിടിയില്‍

Local News

പെരിന്തല്‍മണ്ണ: വീട്ടില്‍ കയറി പണം തട്ടിയ കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. പെരിന്തല്‍മണ്ണയില്‍
ഇക്കഴിഞ്ഞ 23നാണ് സംഭവം. നഗരത്തിലെ കെ ആര്‍ ബേക്കറിക്കു സമീപം അതിഥി തൊഴിലാളി കുടുംബം താമസിക്കുന്ന വീട്ടില്‍ പോലീസാണെന്നു പറഞ്ഞു തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ലഹരി വസ്തുക്കളുണ്ടോയെന്നു പറഞ്ഞു വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു സംഘം. വീട്ടുടമയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി വീഡിയോ എടുത്ത് പണം ആവശ്യപ്പെട്ടു. കാല്‍ ലക്ഷത്തോളം രൂപ അപഹരിച്ച സംഭവത്തില്‍ തിരൂര്‍ സ്വദേശി മുഹമ്മദ് റാഫി, തെക്കന്‍ കുറ്റൂര്‍ സ്വദേശി അബ്ദുള്‍ ദില്‍ഷാദ്, അസം സ്വദേശി റാത്തിബുര്‍ റഹ്‌മാന്‍ എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ മഞ്ചേരി, വല്ലപ്പുഴ എന്നിവടങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.