ക്വാറിയില്‍ അനധികൃത ഖനനം:മലപ്പുറത്ത് രണ്ടു പേര്‍ പിടിയില്‍

Crime Local

പെരിന്തല്‍മണ്ണ: കരിങ്കല്‍ ക്വാറികളില്‍ അനധികൃതമായി സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഖനനം നടത്തിയതുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരായ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. മണലായയിലെ ക്വാറി നടത്തുന്ന മുതുകുര്‍ശി എളാട് മുതുവട്ടൂര്‍ പള്ളത്ത് വീട്ടില്‍ വിശ്വനാഥന്‍(31), ആനമങ്ങാട് പരിയാപുരത്തെ ക്വാറി നടത്തുന്ന പരിയാപുരം അത്തിക്കോടന്‍ ഫൈസല്‍(35) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ സി. അലവി അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഇന്നലെ രാവിലെ അഞ്ചിനായിരുന്നു പരിശോധന. സയന്റിഫിക് അസിസ്റ്റന്റ് നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തു ഉപയോഗിച്ചതായി അറിഞ്ഞതോടെയായിരുന്നു അറസ്റ്റ്. ക്വാറികള്‍ അനുമതിയുണ്ടായിരുന്നില്ലെന്നു പോലീസ് പറഞ്ഞു. മണലായയില്‍ നിന്നു ടിപ്പര്‍ ലോറിയും പരിയാപുരത്തു
നിന്നു കല്ലുപൊട്ടിക്കുന്ന യന്ത്രവും പിടിച്ചെടുത്തു. എസ്‌ഐമാരായ സന്തോഷ്‌കുമാര്‍, അലി എന്നിവരും
അന്വേഷണ സംഘത്തിലുണ്ടായിരുന്നു.