ബംഗളുരൂ-മൈസുരു എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടം. ബൈക്ക് യാത്രികരായ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Keralam Local News

മലപ്പുറം: ബംഗളുരൂവില്‍ നിന്നു മൈസുരുവിലേക്കു വരുന്നതിനിടെ ബംഗളുരൂ-മൈസുരു എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. മൈസുരു കാവേരി സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നാം വര്‍ഷ ഓപ്പറേഷന്‍ തിയേറ്റര്‍ അനസ്തേഷ്യ വിദ്യാര്‍ഥികളായ മലപ്പുറം നിലമ്പൂര്‍ പോത്തുകല്‍ ഉപ്പട ആനക്കല്ല് നിതിന്‍ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹീന്‍ ഷാജഹാന്‍ (21) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയില്‍ ഇടിച്ചുകയറിയാണ് അപകടം. ബംഗളുരൂവില്‍ നിന്നു മൈസുരുവിലേക്കു വരുന്നതിനിടെ മൈസുരു ഫിഷ് ലാന്‍ഡിന് സമീപം വച്ചു ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇരുവരും അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. കെ.ആര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പേസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നിതിന്റെ മൃതദേഹം രാത്രി ഒമ്പതു മണിയോടെ ആനക്കല്ലിലെ വീട്ടിലെത്തിച്ചു. സംസ്‌ക്കാരം ഇന്നു രാവിലെ വീട്ടുവളപ്പില്‍. നിതിന്റെ മാതാവ്: ശ്രീദേവി ഷാജി. സഹോദരന്‍: ജിതിന്‍ (ദുബായ്).